Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rescue Operation

‘ഓപ്പറേഷൻ അമിസ്റ്റാഡ്’: ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യ; 41 അംഗ ആർമി മെഡിക്കൽ സംഘം കാരക്കാസിലെത്തി

കാരക്കാസ്: അതിശക്തമായ ഇരട്ട ഭൂചലനം കടുത്ത നാശം വിതച്ച വെനസ്വേലയ്ക്ക് അടിയന്തര സഹായവുമായി ഇന്ത്യ. 'ഓപ്പറേഷൻ അമിസ്റ്റാഡ്' എന്ന് പേരിട്ടിരിക്കുന്ന അടിയന്തര രക്ഷാദൗത്യത്തിന്‍റെ ഭാഗമായി ഇന്ത്യൻ ആർമിയുടെ 41 അംഗ വിദഗ്ധ മെഡിക്കൽ സംഘം വെനസ്വേലയിലെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാണ് ഇന്ത്യയുടെ ഈ രക്ഷാദൗത്യത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. സ്പാനിഷ് ഭാഷയിൽ 'അമിസ്റ്റാഡ്' എന്നാൽ 'സൗഹൃദം' എന്നാണ് അർത്ഥം. വെനസ്വേലയിൽ ഭൂകമ്പത്തെത്തുടർന്നുള്ള മരണസംഖ്യ നിലവിൽ 1,430 ആയി ഉയർന്നിട്ടുണ്ട്. 

ഇന്ത്യൻ വ്യോമസേനയുടെ രണ്ട് കൂറ്റൻ സി-17 ഗ്ലോബ്‌മാസ്റ്റർ വിമാനങ്ങളിലാണ് ഇന്ത്യൻ സംഘം കാരക്കാസിലെത്തിയത്. ഇന്ത്യൻ ആർമിയുടെ പ്രശസ്തമായ '60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽ' നിന്നുള്ള 9 മെഡിക്കൽ ഓഫീസർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരടങ്ങുന്നതാണ് ഈ വിദഗ്ധ സംഘം. ഇതോടൊപ്പം 35 ടണ്ണിലധികം വരുന്ന അടിയന്തര ജീവൻരക്ഷാ മരുന്നുകൾ, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, താത്കാലിക  അഭയകേന്ദ്രങ്ങൾ ഒരുക്കാനുള്ള സാമഗ്രികൾ എന്നിവയും ഇന്ത്യ എത്തിച്ചിട്ടുണ്ട്. ദുരന്തമുഖങ്ങളിൽ മിനിറ്റുകൾക്കകം സജ്ജീകരിക്കാൻ കഴിയുന്ന രണ്ട് അത്യാധുനിക പോർട്ടബിൾ മൊബൈൽ ആശുപത്രി യൂണിറ്റുകളും ഈ ദൗത്യത്തിന്‍റെ ഭാഗമാണ്.

അതിനിടെ, ഭൂകമ്പത്തിൽ വെനസ്വേലയിലെ ലാ ഗ്വയ്റയിൽ ഉൾപ്പെടെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും നൂറുക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. എഴുപതിനായിരത്തോളം പേരെ കാണാതായതായും സൂചനയുണ്ട്. പ്രാദേശിക രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപങ്ങൾ ഉയരുന്നതിനിടയിലാണ് ഇന്ത്യൻ സംഘത്തിന്‍റെ ഈ നിർണായക ഇടപെടൽ. 

International

ഇറേനിയന്‍ കപ്പലിലെ രക്ഷാപ്രവര്‍ത്തനം;ഇന്ത്യന്‍ നാവികസേനയും രംഗത്ത്

കൊച്ചി: ശ്രീലങ്കന്‍ തീരത്ത് അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണത്തിൽ തകര്‍ന്ന ഇറേനിയന്‍ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ഡേനയിലെ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ നാവികസേനയും രംഗത്ത്. അപകടവിവരം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്ന് നാവികസേന പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ നാലിനു പുലര്‍ച്ചെയാണ് ഐആര്‍ഐഎസ് ഡേനയില്‍നിന്നുള്ള അപായ സന്ദേശം കൊളംബോയിലെ മാരിടൈം റസ്‌ക്യൂ കോ-ഓര്‍ഡിനേഷന്‍ സെന്‍ററില്‍ ലഭിച്ചത്. ശ്രീലങ്കയുടെ സെര്‍ച്ച് ആന്‍ഡ് റസ്‌ക്യൂ മേഖലയില്‍, ഗാലെ തീരത്തിന് 20 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറു മാറിയാണ് കപ്പല്‍ ഉണ്ടായിരുന്നത്.

തകര്‍ന്ന കപ്പലിലെ ജീവനക്കാരെ കണ്ടെത്തുകയെന്ന മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ നാവികസേന ഈ ദൗത്യത്തില്‍ പങ്കുചേരുന്നതെന്നും രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ അധികൃതരുമായുള്ള ഏകോപനം തുടരുകയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ശ്രീലങ്കയുടെ നേതൃത്വത്തില്‍ നടക്കുന്ന തെരച്ചിലിനായി നാലിനു രാവിലെ പത്തിന് ഇന്ത്യന്‍ നാവികസേന ദീര്‍ഘദൂര സമുദ്രനിരീക്ഷണ വിമാനം വിന്യസിച്ചു. ജീവന്‍രക്ഷാ ബോട്ടുകളുമായി മറ്റൊരു വിമാനത്തെയും അടിയന്തര സാഹചര്യത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമെ അപകടമുണ്ടായ സ്ഥലത്തിനു സമീപമുണ്ടായിരുന്ന ഐഎന്‍എസ് തരംഗിണിയെ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു.

നാലിന് വൈകുന്നേരം നാലോടെ കപ്പല്‍ തെരച്ചില്‍ മേഖലയിലെത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിന് കൊച്ചിയില്‍നിന്ന് ഐഎന്‍എസ് ഇക്ഷക് പുറപ്പെടുകയും നിലവില്‍ ആ പ്രദേശത്തു തെരച്ചില്‍ തുടരുകയും ചെയ്യുന്നുവെന്നും നാവികസേന വ്യക്തമാക്കി.

National

ഖനി സ്ഫോടനം: രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

ഷില്ലോംഗ്: 30 പേരുടെ മരണത്തിനിടയാക്കിയ മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിലെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.

ഇനിയുള്ള തെരച്ചിലിൽ കാര്യമായ പുരോഗതിയുണ്ടാവില്ലെന്ന വിലയിരുത്തലിലാണ് അധികൃതർ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. ഈമാസം അഞ്ചിനാണ് ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ കൽക്കരി ഖനിയിൽ സ്ഫോടനമുണ്ടായത്.

അപകടത്തിൽ മരിച്ച 30 പേരിൽ 26 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലു മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പരിക്കേറ്റ ആറു പേർ ഷില്ലോംഗിലും ആസാമിലെ സിൽച്ചാറിലും ചികിത്സയിലാണ്.

Kerala

വാഗമണ്ണിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപെടുത്തി

ഇടുക്കി: വാഗമണ്ണിന് സമീപം ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപെടുത്തി.തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുൺ.എസ്.നായരാണ് അപകടത്തിൽപെട്ടത്. സാരമായി പരിക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.

അധികം താഴ്ചയിലേക്ക് പതിക്കുന്നതിന് മുൻപ് യുവാവ് പുല്ലിൽ പിടിച്ചു നിൽക്കുകയായിരുന്നു. തൊടുപുഴ ,മൂലമറ്റം യൂണിറ്റുകളിലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തിയാണ് യുവാവിനെ സാഹസികമായി പുറത്തെത്തിച്ചത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എറണാകുളം സ്വദേശിയായ റിട്ടയേഡ് കെഎസ്ഇബി എൻജിനീയർ ഇതേ സ്ഥലത്ത് വീണ് മരിച്ചിരുന്നു.

Latest News

Corehub Up